Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joy Mathew

പ്രശ്നങ്ങൾ കൊണ്ട് നട്ടംതിരിഞ്ഞ് 'അമ്മ'; ജോയ് മാത്യുവും കൈലാഷും ജയൻ ചേർത്തലും രാജിവച്ചു

പ്രശ്നങ്ങൾ തീരാതെ മലയാളസിനിമയുടെ താരസംഘടനയായ അമ്മ. മുൻ ഭരണസമിതി അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചു. നേരത്തെ പൊതുയോഗത്തിൽ വച്ച് രാജി പ്രഖ്യാപിച്ചെങ്കിലും ഇരുവരും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിരുന്നില്ല.

തങ്ങളുടെ രാജിക്കത്ത് അമ്മയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കുകയായിരുന്നു. ശ്വേത രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും രാജി സന്ദേശം അയച്ചത്.

വൈസ് പ്രസിഡന്‍റായിരുന്ന ലക്ഷ്മിപ്രിയ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഇമെയിലിലേക്ക് രാജി സന്ദേശം അയച്ചിട്ടുണ്ട് എന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം രമേഷ് പിഷാരടിയും കെ.ബി ഗണേഷ് കുമാറും മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുൻ ഭരണസമിതി അംഗങ്ങൾ ആരും തന്നെ ഔദ്യോഗികമായി രാജിക്കത്ത് തന്നിട്ടില്ലെന്ന വിവരം പുറത്തുവിട്ടത്. 

ഇതിനു പിന്നാലെ "താൻ ആരെയും വഞ്ചിച്ചിട്ടില്ല, 'അമ്മ'യെ അനാഥമാക്കിയിട്ടുമില്ല. തന്‍റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല." എന്ന ഫേസ്‌ബുക്ക് പോസ്റ്റുമായി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു. 

സംഘടനയെ തകർക്കാനും ഹൈജാക്ക് ചെയ്യാനും ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും ഭാരവാഹികൾ രാജിവയ്ക്കണമെന്ന കൃത്യമായ അജണ്ടയോടെയാണ് ചിലർ ജനറൽ ബോഡി യോഗത്തിനെത്തിയതെന്നും ശ്വേത ആരോപിച്ചു.

Movies

മികച്ച അഭിനേതാക്കൾ, നാടകം വളരട്ടെ; കുറിപ്പുമായി ജോയ് മാത്യു

ആരോഗ്യമന്ത്രി വീണാ ജോർജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യുവും അഖിൽ മാരാറും.

വീണാ ജോർജിന്‍റെ പേരോ കണ്ണൂരിലെ സംഭവമോ ഒരിടത്തും ജോയ് മാത്യു പരാമർശിച്ചിട്ടില്ലെങ്കിലും അപ്രതീക്ഷിത വേദികളിലെ അഭിനയം, നാടകം വളരട്ടെ തുടങ്ങിയ പ്രയോഗങ്ങൾ മന്ത്രിക്കെതിരെയുള്ള ഒളിയമ്പാണെന്നാണ് സൂചന.

‘‘എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്.

മാറാത്തത് ഒന്നുമാത്രം കാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം. നാടകം വളരട്ടെ!’’ ജോയ് മാത്യുവിന്‍റെ വാക്കുകൾ.

അഖിൽ മാരാരും വീണ ജോർജിനെ വിമർശിച്ചെത്തി. നാളിതുവരെ കണ്ട മന്ത്രിമാരിൽ മോശം എന്നല്ല ഒരു മഹാ ദുരന്തമാണ് വീണ ജോർജെന്ന് അഖിൽ പറയുന്നു.

‘ആരോഗ്യ മന്ത്രി വീണ ജോർജ് കേരളം നാളിതുവരെ കണ്ട മന്ത്രിമാരിൽ മോശം എന്നല്ല ഒരു മഹാ ദുരന്തമാണ് എന്ന കാര്യത്തിൽ ഇടത് പക്ഷത്തിനു പോലും എതിരാഭിപ്രായമുണ്ടാവില്ല...ആശുപത്രിയിൽ ഡോക്ടർക്ക് സംഭവിച്ച പിഴവ് നേരിട്ട് മന്ത്രിയെ ബാധിക്കില്ല എങ്കിലും അതിന്‍റെ ധാർമികത മനസിലാക്കി പൊതു സമൂഹത്തോട് ക്ഷമ പറയാൻ എങ്കിലും  വിവരം ലവ ലേശം ഇല്ലാത്ത നടി (മന്ത്രി) മനസിലാക്കണമായിരുന്നു...

അതിന് പകരം പ്രതിഷേധിച്ച യുവ ജനങ്ങളോടും മാധ്യമങ്ങളോടും ആക്രോശിക്കാനും കൊമ്പ് കോർക്കാനും ആണ് ഇവർ ശ്രമിച്ചത്..ഫലമോ ചെയ്യാത്ത തെറ്റിന്‍റെ പേരിൽ കുറെ കെഎസ്‍യു ഭാരവാഹികളെ റിമാൻഡ് ചെയ്തു... അതിന്‍റെ പേരിൽ നാട്ടിൽ കോൺഗ്രസ് ഓഫിസുകൾ തല്ലി തകർക്കുന്നു..തിരിച്ചടികൾ നടക്കുന്നു..ഒരേ സമയം ഭാവിയിൽ നാട് നയിക്കേണ്ട ഇരു ഭാഗത്തേയും കുട്ടികൾ തമ്മിൽ തല്ലി ചാവുന്നു..കുറെയെണ്ണം ജയിലിൽ പോകുന്നു.. ഇവരെ തമ്മിൽ തല്ലിച്ച നേതാക്കന്മാർ ഈ വിഷയം പരമാവധി ആളി കത്തിച്ചു മുന്നോട്ട് കൊണ്ട് പോകാൻ നോക്കുന്നു...

ഈശ്വരാ ആരെങ്കിലും ആരെയെങ്കിലും ഒന്ന് കൊന്ന് കളഞ്ഞിരുന്നെങ്കിൽ എന്നായിരിക്കും ഇരു വിഭാഗത്തെയും നേതാക്കൾ സ്വപ്നം കാണുന്നത്.. ഇപ്പോൾ ഒരു രക്ത സാക്ഷിയെ ആർക്ക് കിട്ടിയാലും ലോട്ടറി അല്ലേ... ഈ നാട് ഈ വിധം നശിപ്പിച്ചത് ഇവരാണ്.. ദയവ് ചെയ്തു ഇക്കൂട്ടർക്ക് ഒറ്റ വോട്ട് പോലും കൊടുക്കരുത്.

ഇതേ വിഷയത്തെ നിയമപരമായി കൈകാര്യം ചെയ്തു മന്ത്രിയുടെ തെറ്റുകൾ പൊതു ജനത്തിന് മുന്നിൽ ചൂണ്ടി കാണിച്ചു അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാൽ പോരായിരുന്നോ എന്നൊരു ചോദ്യം നമ്മൾ ചോദിച്ചാൽ...അമ്മയാണെ സത്യം സിനിമയിൽ ഭിത്തിയിൽ തുപ്പി വെച്ച കരമന പറയുന്ന സന്തോഷത്തോടെ ഇവർ പറയും...

അതിൽ ഒരു ത്രില്ലില്ല..നാട് കുട്ടിചോറാക്കണം.. പാർട്ടിയുടെ അടിമകൾ തമ്മിൽ തല്ലി ചാവണം...ഞങ്ങൾ ഇങ്ങനെയാണ് ഭായ്... ഇവിടെ ഇങ്ങനെയാണു ഭായ്.’’ അഖിൽ മാരാർ കുറിച്ചു.

Kerala

അപ്രതീക്ഷിതമായി മികച്ച അഭിനേതാക്കൾ കടന്നുവരുന്നു; ഇവരെ അംഗീകരിക്കേണ്ടതുണ്ട്: ആരോഗ്യമന്ത്രിയെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കണ്ണൂരിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിലാണ് ജോയ് മാത്യുവിന്‍റെ പ്രതികരണം. കെഎസ്‌യു ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് വീണാ ജോർജും സിപിഎമ്മും പറയുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.

അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണെന്നാണ് ജോയ് മാത്യു കുറിച്ചത്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പമെന്നും അദ്ദേഹം കുറിച്ചു.

നാടകം വളരട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണെന്നും എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും ജോയ് കുറിച്ചിട്ടുണ്ട്.

ജോയ് മാത്യുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.

എ ഐ വന്നതോടെ
അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.
എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക്
കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ
മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്.
മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്
എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം
നാടകം വളരട്ടെ!

Kerala

കിറ്റിന്‍റെ സാധ്യതയില്ലേ ബാൽ ഗോപാലേട്ടാ ; ബജറ്റിനെ പരിഹസിച്ച് ജോയ് മാത്യൂ

കൊച്ചി: ബജറ്റിനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. വോട്ട് ചുരത്താൻ കിറ്റിന്‍റെ സാധ്യതകൾ ഇല്ലാതായപ്പോള്‍, ഇനി ഒരേയൊരു രക്ഷ ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്‌നങ്ങൾ കുത്തിനിറച്ച ബജറ്റ് മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടായെന്ന പരിഹാസത്തോടെയാണ് ജോയ് മാത്യൂ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.

പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള സംസ്ഥാനത്ത് അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ വിശ്വസിക്കില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

Movies

ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് ആശംസകൾ: ജോയ് മാത്യു

ഇടതുപക്ഷ സഹയാത്രികനായിരുന്ന റെജി ലൂക്കോസിന്‍റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് നടൻ ജോയ് മാത്യു. റെജി മാത്യുവിനെ പോലുള്ളവർ ചാനലിൽ ഇരുന്നു വിമർശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തിൽ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കൾ ഉണ്ടായതെന്ന് ജോയ് മാത്യു പറഞ്ഞു.

‘ജോയ് മാത്യു എന്ന പ്രാഞ്ചിക്ക് ഒരു സീറ്റ് വേണം എന്ന തലക്കെട്ടോടെ തന്നെ വിമർശിച്ചുകൊണ്ടുളള റെജി മാത്യുവിന്‍റെ യൂട്യൂബ് വീഡിയോയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു ജോയ് മാത്യുവിന്‍റെ പ്രതികരണം.

‘‘ഞാൻ പ്രാഞ്ചിയാണെന്ന് പറഞ്ഞയാൾ ഇപ്പോൾ .....ഞ്ചിച്ചത്‌ ആരെയാണ്? ഭരണത്തിൽ ഉള്ള പാർട്ടിയുടെ മുതലാളിയുടെ മുഖം രക്ഷിക്കാൻ എന്തു ന്യായീകരണവും നിരത്തുന്നതാണ് പാർട്ടി പ്രവർത്തനം എന്ന് ആത്മാർഥമായി പലരും കരുതിയിരുന്നു.

അവരിൽ നിന്നും മാതൃക ഉൾക്കൊണ്ട് ഏതാണ്ട് അഞ്ച് വർഷത്തോളം കേരളത്തിലെ ചാനലുകളിൽ സിപിഎമ്മിന്‍റെ മുഖമായിരുന്നു ഇന്ന് ബിജെപി ചേർന്ന ...ഞ്ചി ലൂക്കോസ്. ഇയാളും ഇയാളെ പോലെയുള്ളവരും ചാനലിൽ ഇരുന്നു വിമർശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തിൽ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കൾ ഉണ്ടായതെന്ന് നിസംശയം പറയാം. ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് എല്ലാവിധ ആശംസകളും. ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും.’’ജോയ് മാത്യുവിന്‍റെ വാക്കുകൾ.

Movies

അന്ന് ശ്രീനിവാസന് ദിനേശ് ബീഡി എത്തിച്ചുകൊടുക്കുന്ന പണിയായിരുന്നു എനിക്ക്: ജോയ് മാത്യു

ശ്രീനിവാസന്‍റെ വിയോഗത്തിൽ വേദനിക്കുന്ന കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു.

ശ്രീനിവാസൻ നായകനായെത്തിയ ബക്കർ സംവിധാനം ചെയ്ത സംഘഗാനം എന്ന ചിത്രത്തിന്‍റെ സെറ്റിൽ നായകനായ ശ്രീനിവാസന് ദിനേശ് ബീഡി എത്തിക്കലായിരുന്നു തന്‍റെ പണിയെന്ന് ജോയ് മാത്യു ഓർത്തെടുത്തു.

ജോയ് മാത്യുവിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം

എന്‍റെ ആദ്യ സംവിധാന സംരംഭമായ ഷട്ടർ സിനിമയിൽ അഭിനയിക്കാൻ വന്ന ശ്രീനിയേട്ടനോട് ചിത്രീകരണത്തിന്‍റെ ഒരിടവേളയിൽ ഞാൻ പറഞ്ഞു ഞാനാദ്യം മുഖം കാണിച്ച സിനിമയിലെ നായകൻ താങ്കളായിരുന്നു, അതേത് സിനിമ എന്നായി ശ്രീനിയേട്ടൻ.

സംഘഗാനം ഞാൻ മറുപടി പറഞ്ഞു .സത്യത്തിൽ ബക്കർ സംവിധാനം ചെയ്ത ആ സിനിമയിൽ ഞാനൊരു അഭിനേതാവായിട്ടല്ല എത്തിയത്. എന്‍റെ നാടകഗുരു മധു മാഷ് ഗൗതമൻ എന്ന പ്രധാനപ്പെട്ട ഒരു വേഷം ആ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

സംഘഗാനം എന്ന സിനിമ അക്കാലത്തെ മലയാളത്തിലെ ന്യൂ വേവ് അഥാവാ ആർട്ട് സിനിമ എന്ന ഗണത്തിലാണ് പെടുക.

ദാരിദ്ര്യം അത്തരം സിനിമകളുടെ കൂടെപ്പിറപ്പുമാണല്ലോ! മുത്തപ്പൻ കാവിനു സമീപത്തുള്ള നാടകകലാകാരനായ രാഘവൻ മേസ്ത്രിയുടെ തയ്യൽക്കടയായിരുന്നു.

സിനിമയുടെ ഓഫീസ് -അതിന്‍റെ വരാന്തയിലെ കസേരയിലോ ചവിട്ടു പടിയിലോ ആയിരിക്കും ചിത്രത്തിലെ നായകനായ ശ്രീനിവാസൻ വിശ്രമിക്കുക. ദിനേശ് ബീഡിയാണ് പുള്ളിയുടെ പ്രധാന ഭക്ഷണം.

അത് എത്തിച്ചുകൊടുക്കുന്ന പണിയായിരുന്നു എനിക്ക്(പി.എ. ബക്കറിന്‍റെ തന്നെ മണിമുഴക്കം എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു ചെറിയ വേഷത്തിലൂടെ എന്നെപ്പോലുള്ളവരെ അന്നുതന്നെ ശ്രീനിവാസൻ അത്ഭുതപ്പെടുത്തിയിരുന്നു -അതിനാൽ അല്പം ആദരവൊക്കെ ഞങ്ങൾ അങ്ങേർക്ക് കൊടുത്തിരുന്നു )

കരിമ്പനപ്പാലത്തെ വാസുദേവൻ എന്ന കെ.വി. ദേവും പച്ചക്കറി ബാബുവും നാമ്പോലൻ രവിയും ഉണ്ണി ജൂനിയറും ഉണ്ണി സീനിയറും നാടൻ വാറ്റ് കച്ചവടക്കാരൻ അപ്പുവും തുടങ്ങി നിരവധി മനുഷ്യരുടെ സംഘമായിരുന്നു സംഘഗാനം സിനിമയുടെ സംഘാടനത്തിനു പിന്നിൽ.

എം.എൻ. കാരശേരി മാഷിന്‍റെ സഹോദരൻ സലാം കാരശേരിയായിരുന്നു നിർമാതാവ്. സിനിമയുടെ അവസാന രംഗത്ത് ഗൗതമൻ എന്ന വിപ്ലവകാരിയായ കഥാപാത്രം പോലീസ് മർദ്ദനമേറ്റ് കൊല്ലപ്പെടുന്നു.

അയാളുടെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നയിക്കുന്നത് ശ്രീനിവാസന്‍റെ കഥാപാത്രമാണ്. അപ്പോൾ ഘോഷയാത്രയിൽ ജനക്കൂട്ടം വേണം .ഇന്നത്തെപ്പോലെ ജൂനിയർ ആർട്ടിസ്റ്റുകളായി പ്രൊഫഷണൽസ് ഇല്ലാത്ത കാലം. സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയാണ് ആൾക്കൂട്ടത്തിൽ പങ്കെടുക്കാമെന്ന് ഏറ്റതെങ്കിലും വിചാരിച്ചത്ര ആൾബലം ഇല്ലാതായപ്പോൾ സംവിധായകൻ സംഘാടകരായ ഞങ്ങളോട് ആൾകൂട്ടത്തിൽ നിൽക്കാൻ പറഞ്ഞു.

ഭാഗ്യത്തിന് ശ്രീനിവാസന്‍റെ തൊട്ടുപിന്നിൽ എനിക്ക് സ്ഥാനം കിട്ടി. ഭൂതക്കണ്ണാടി വെച്ചുനോക്കിയാൽ ഒരു പൊട്ടുപോലെ എന്നെയും അതിൽ കാണാം എന്ന് മാത്രം. അങ്ങിനെ ഞാൻ താങ്കളോടൊപ്പമാണ് ആദ്യമായി സിനിമയിൽ മുഖം കാണിച്ചത് 
 
ഷട്ടർ ചിത്രീകരണ സമയത്ത് ആ പഴയകാലവും കഥാപാത്രങ്ങളും ഞങ്ങളിരുവരും ഓർമ്മിച്ചെടുത്തു ;ചിരിച്ചും ചിരിപ്പിച്ചും പണ്ടാരമടങ്ങി. പിന്നെ എത്രയെത്ര സിനിമകളിലും അല്ലാതെയും കണ്ടു കേട്ടു ചിരിച്ചുമറിഞ്ഞു.

സ്വയം പരിഹസിക്കാൻ കഴിവുണ്ടാവുകയാണ് ഒരു കലാകാരന് അത്യാവശ്യം വേണ്ടതെന്ന തിരിച്ചറിവാണ് ശ്രീനിയേട്ടന്‍റെ തൂലികയുടെ യൗവ്വനം എന്നെനിക്ക് തോന്നുന്നു. പരിഹാസത്തിന്‍റെ വജ്രസൂചികൾ കുഞ്ചൻ നമ്പ്യാരിൽ തുടങ്ങി വി.കെ. എന്നിലൂടെ പടർന്ന് ശ്രീനിവാസനിൽ എത്തിനിൽക്കുന്നു. 

കാലം മായ്ക്കാത്ത പരിഹാസത്തിന്‍റെ ജീവനുള്ള മുറിവുകളായി അവ മലയാളിയുടെ ജീവിതത്തിൽ എക്കാലവും ചിരിച്ചും ചിരിപ്പിച്ചും നീറിക്കൊണ്ടിരിക്കും.

Latest News

Corehub Up